Pages

Sunday, May 6, 2012

കാണാമറയത്തു ഒരു കൂട്ടുകാരി...



കാണാമറയത്തൊരു കൂട്ടുകാരി, അലസതയുടെ മടുപ്പില്‍ ലോകം ചുറ്റാനിറങ്ങിയ എനിക്കു കിട്ടിയ, നല്ലൊരു കൂട്ടുകാരി, സുന്ദരമായൊരു മുഖത്തിനടിയില്‍ ഒളിപിച്ചുവച്ചിരിക്കുന്ന നിന്‍ മുഖം ഞാനിതുവരെ കണ്ടിട്ടില്ല.... ഹൃദയത്തിന്റെ നിറവില്‍ നിന്നും അധരം സംസാരിക്കുന്നു എന്ന വചനം ശരിയാണെങ്കില്‍, മധുരമൊഴികള്‍ നിറഞ്ഞിരിക്കുന്ന നിന്‍ ഹൃദയം എത്രയോ സുന്ദരമായിരിക്കണം...... കാരണം വെളിച്ചമുള്ളിടത്ത്‌ ഇരുളിനെവിടെ സ്ഥാനം....? അല്ലെങ്കില്‍ പിന്നെ എഴുതപെട്ടവ മാറ്റിയെഴുതേണ്ടിവരും... അല്ലേ..... പ്രിയപെട്ട കൊച്ചുകൂട്ടുകാരീ... നിന്നെ കുറിച്ച്‌ ഞാനെന്താണെഴുതുക.....? മാലഖാമാരുടെ തോഴിയാവാന്‍... സ്വപ്നങ്ങളിലേക്കൂഴ്‌ന്നിറങ്ങുന്നവളെന്നോ....? അതോ മഞ്ഞണിഞ്ഞ താഴ്‌വാരങ്ങളില്‍ മഞ്ഞിന്റെ കുളിര്‍മ്മയും നുകര്‍ന്ന് മഞ്ഞോടലിഞ്ഞുചേരാന്‍ കൊതിക്കുന്നവളെന്നോ.....? അറിയില്ല.... അറിഞ്ഞതു വച്ചു നോക്കുമ്പോ, നീയിതെല്ലാം തന്നെ.....സ്നേഹപൂറ്വ്വം നിന്റെ ..........................

നീയാണ് എന്റെ സ്നേഹത്തിന്റെ മഴവില്ല് ,
പനിനീര്‍പ്പൂവിന്റെ പ്രണയമാണ് മഴവില്ല്..
ഞാന്‍ വിരിഞ്ഞത് നിനക്കായാണ് ,
ഈ  ദലങ്ങളിലെ അരുണിമയും,


 ഈ സുഗന്ധവും നിനക്കായി മാത്രം..
നിന്നെയും പ്രതീക്ഷിച്ചാണ് ഞാനീ
ആകാശത്തേക്ക് ഉറ്റു നോക്കുന്നത്..നിന്നിലെ വര്‍ണങ്ങളാണ്
 ഇന്നെന്റെ സ്വപ്നത്തിന്റെ ചായക്കൂട്ടുകള്‍...!!


നിന്നില്‍ ചാലിച്ച് ഞാന്‍ തീര്‍ക്കട്ടെ
 എന്റെ മോഹചിത്രങ്ങള്‍...
നീ വരും നാളില്‍,
നിനക്കായി കാത്തു വയ്ക്കാന്‍


എനിക്കും നിനക്കും
ഇടയിലെ മൗനത്തിനു
കടലിന്റെ ആഴവും
മരുഭൂമിയുടെ പരപ്പുമാണ് ..!

അതിര്‍ത്തികള്‍ ലങ്കിച്ച്‌
പറന്നടുക്കുന്ന ദേശാടനകിളികള്‍ക്ക്
ആഴവും പരപ്പും തീര്‍ച്ചയുണ്ടാകില്ല...!
അവ പറന്നു കൊണ്ടേയിരിക്കും
ചിറകു തളര്‍ന്നു എന്‍റെ ആഴത്തിലും
നിന്‍റെ പരപ്പിലും മരിച്ചുവീഴും വരെ ..!


അന്ന്
മൗനം തിരമാലകളില്‍
ആടിയുലഞ്ഞു നിന്നിലേക്ക്‌
വീശിയടിക്കും
ചെവിയോര്‍ക്കുമ്പോള്‍
നിനക്കതിന്‍റെ വിലാപം കേള്‍ക്കാം ..!


നിനക്കുവേണ്ടിയാണ് ഞാന്‍ മഴ പെയ്യിച്ചത്,
നിനക്ക് വേണ്ടിയാണ് ഞാന്‍ നക്ഷത്രങ്ങളെ
ആകാശത്തില്‍ വാരിയെറിഞ്ഞത്,
നിനക്കുവേണ്ടിയാണ് ഞാന്‍
മരിച്ചു വീണതും ...!





എനിക്കും നിനക്കും
ഇടയിലെ മൗനത്തിനു
കടലിന്റെ ആഴവും
മരുഭൂമിയുടെ പരപ്പുമാണ് ..!

അതിര്‍ത്തികള്‍ ലങ്കിച്ച്‌
പറന്നടുക്കുന്ന ദേശാടനകിളികള്‍ക്ക്
ആഴവും പരപ്പും തീര്‍ച്ചയുണ്ടാകില്ല...!
അവ പറന്നു കൊണ്ടേയിരിക്കും
ചിറകു തളര്‍ന്നു എന്‍റെ ആഴത്തിലും
നിന്‍റെ പരപ്പിലും മരിച്ചുവീഴും വരെ ..!


അന്ന്
മൗനം തിരമാലകളില്‍
ആടിയുലഞ്ഞു നിന്നിലേക്ക്‌
വീശിയടിക്കും
ചെവിയോര്‍ക്കുമ്പോള്‍
നിനക്കതിന്‍റെ വിലാപം കേള്‍ക്കാം ..!


നിനക്കുവേണ്ടിയാണ് ഞാന്‍ മഴ പെയ്യിച്ചത്,
നിനക്ക് വേണ്ടിയാണ് ഞാന്‍ നക്ഷത്രങ്ങളെ
ആകാശത്തില്‍ വാരിയെറിഞ്ഞത്,
നിനക്കുവേണ്ടിയാണ് ഞാന്‍
മരിച്ചു വീണതും ...!



 

ഒരു പ്രേമകവിത തൻ പൂഞ്ചിറകിൽ
ഒരുമിച്ചുയരാമെന്നോമലാളേ
ആ രാഗത്തിൻ മയിൽ വാഹനത്തിൽ
ആടിപ്പറക്കാമെന്നോമലാളേ
 
സങ്കല്പജാലം വിടർത്തുമാ വാനിലെ
ചന്ദ്രക്കല തങ്കത്തൊട്ടിലാക്കാം
സ്വർണ്ണം വിതയ്ക്കുന്ന നക്ഷത്രബിന്ദുക്കൾ
വർണ്ണമലർപ്പന്തൽ പൂക്കളാക്കാം
നീ വരുന്നോ പ്രിയേ

ചിന്താതരംഗം തുടിക്കുന്ന സാഗരം
താണ്ടുവാനീ ഗാനം തോണിയാകും
മുത്തശ്ശി ചൊല്ലിയ യക്ഷിക്കഥയിലെ
നിത്യസൗന്ദര്യങ്ങൾ സ്വന്തമാകും
നീ വരുന്നോ പ്രിയേ