Pages

Thursday, April 14, 2011



ഞാന്‍
അച്ഛന്റെ നിഷേധി ,അമ്മയുടെ അഹങ്കാരി ,
അവളുടെ കള്ളന്‍ ,എതെല്ലമാണോ ഞാന്‍!
അറിയില്ല.,
കവിതകള്‍ എന്‍റെ മനസിലുണ്ടായിരുന്നു
എന്‍റെ വിരല്‍ തുമ്പിലും

അല്പനേരത്തെ സ്നേഹമാണെന്റെ ബലഹിനത.
എനിക്കെന്നെ തന്നെയാണ് കൂടുതല്‍ പേടി.
താജ്മഹലിന്റെ ശില്പിയോട എനിക്കസൂയ.
ഞാന്‍ എഴുതിയ അക്ഷരങ്ങളോട്
മറുപടി പറയുന്ന മനസ്സുകളോട്
എനിക്ക് ആരാധനയാണ്
സ്നേഹം എന്താണെന്നു പഠിപ്പിച്ച
എന്‍റെ കൂട്ടുകാരി
ഒടുവില്‍ എന്നെ തനിച്ചാക്കി കടന്നു പോയ
അവളുടെ ഓര്‍മ്മകള്‍ എല്ലാം ഞാന്‍ എന്നും
എന്‍റെനെഞ്ചില്‍ അടുക്കിവച്ചിരിക്കുന്നു

എന്‍റെ വഴികളില്‍ വിരഹത്തിന്റെ മുള്ളുകള്‍
വിതറിയ വിധിയോടെനിക്ക് വെറുപ്പാണ്
എപ്പോള്‍ ഞാന്‍ തനിച്ചയിരിക്കുന്നു മനസ്സുതുറന്നു
 ഞാന്‍ സ്നേഹിച്ചവരെല്ലാം
പരിഹാസപുഞ്ചിരിതന്നു
തിരിഞ്ഞു നടന്നിരിക്കുന്നു

എപ്പോള്‍ എന്നെ പിന്തുടരുന്നത്
എന്‍റെ നിഴലും ഒത്തിരി ചിന്തകളും മാത്രമാണ്
എന്‍റെ ജീവിതച്ചുമാരുകള്‍ക്കുള്ളില്‍ എന്നെ
പിന്തുടരുന്ന കറുത്ത നിഴലുകളെ
 ഞാന്‍ പേടിക്കാറില്ല
എന്നെ അന്ന്യമാക്കിയ
കൂട്ടുകാരി
കണികൊന്നകളോടും
ഓണപുലരികലോടും എനിക്ക് പിണക്കമില്ല
മനസ്സില്‍ ഉരുകിയുറച്ച വേദനകളുടെ
ചങ്ങലകിലുക്കം എന്നെ പേടിപ്പിക്കുന്നു
 സ്നേഹം നിറച്ച വഴികളില്‍ വിരഹത്തിന്റെ
മുള്ളുകള്‍ വിതറിയത് എന്നെ
അന്ന്യമാക്കനയിരുന്നോ?
അറിയില്ല എന്നറിയുമ്പോഴും
 എന്‍റെ നഷ്ടങ്ങള്‍
 മിഴിനീര്‍ തുള്ളികളായി പെയിത്
തിമിര്‍ക്കുകയാണ്‌