Pages

Monday, October 11, 2010








ഗുരുവായൂരുണ്ണിക്കണ്ണനു നടയിലിരുത്താനായ്
ഒരു കുട്ടിക്കൊമ്പനെ വാങ്ങേണം
ശീവേലിക്കും പൊൻ വേലയ്ക്കും കുഞ്ഞിത്തോളേറി
കാർവർണ്ണനെഴുന്നള്ളീടേണം
കുടമണിയൊന്നുണ്ടോ അരമണിയിങ്ങുണ്ടോ
കിങ്ങിണിയങ്ങുണ്ടോ

 


ഉണ്ണിക്കണ്ണന്റെ കാർവർണ്ണം വേണം
ആരും കാണാതെ മണ്ണൂം വാരേണം
കണ്ണൻ പാടുമ്പോൾ ചാഞ്ചാടീടേണം
കണ്ണനാടുമ്പോൾ കൂടെയാടേണം
ഇഴയുന്നൊരു തുമ്പിയതും അഴകാർന്നിരു കൊമ്പുകളും
തേൻ വർണ്ണ കണ്ണിണയും വേണം
പോരുകളിൽ താമരയും ശംഖും വേണം

 

എന്നും കാലത്ത് തെല്ലൊന്നോടേണം
വന്നു ധ്വജത്തിന്മേൽ തൊട്ടു വണങ്ങേണം
കളഭക്കുറിയിട്ട് വലവും വെയ്ക്കേണം
കദളിപ്പഴമുണ്ട് വയറും വീർക്കേണം
ചിന്നം വിളിച്ചീടേണം നന്നായ് നമിച്ചീടേണം
കുഴൽ കേട്ട് തലയാട്ടീടേണം
കണ്ണന്റെ കുസൃതികളിൽ കൂട്ടായിടേണം