Pages

Monday, September 27, 2010






ഇടവപ്പാതിയുടെ ഇടിമുഴക്കത്തിപ്പൊട്ടിമുളക്കുന്ന കൂണുകള്‍ പോലെ ..
ഡീസംബറിന്‍റെ ഈ തണുത്ത പ്രഭാതത്തില്‍ ആഗ്രഹങള്‍
മനസ്സിന്‍റെ സമാധിയില്‍ നിന്നും പുറത്തു വെരുന്നു.
അവ ചിത്ര ശലഭങള്‍ പോലെ മൊഹത്തിന്‍റെ അതിര്‍‌വരമ്പുകള്‍ കടന്ന് പറന്നകലുന്നു.
തണുപ്പ് സൂചിപൊലെ തുളച്ചുകയറിയപ്പൊള്‍
പുതപ്പിനുള്ളിലെക്ക് ചുരുണ്ട് കയറിയ എന്നെ വീട്ട് ഉറക്കം പൊയിക്കഴിഞിരിക്കും .
പിന്നെ നിശയുടെ ബാക്കിയുള്ള യാമങളില്‍ എന്‍റെ കൂട്ടിനായ് സ്വപ്നങള്‍ വന്നെത്തും.
ആ സ്വപ്നങളില്‍ ഒക്കെയും ഒരു അവ്യെക്ത്മായ മുഖം ഞാന്‍ കാണുന്നു .
ആ അവ്യെതയാണ് എന്നെ സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്നതും..
ആ മുഖം ആള്‍കൂട്ടത്തി്നിടയില്‍ ഞാന്‍ തിരഞുകൊണ്ടീരിക്കുന്നു ..!!!!
കണ്ടെത്താമെന്ന പ്രതിക്ഷയോടെ..
എന്‍റെ സ്വപ്ന സുന്ദരി നീ എവിടെ..?